2016, മാർച്ച് 7, തിങ്കളാഴ്‌ച

തിര.


                                 സമുദ്ര മധ്യത്തിലെവിടേയോ ജനിച്ച അവൾ പവിഴപ്പുറ്റുകളുടേയും മുത്തുച്ചിപ്പികളുടേയും സമ്പന്നതയെ ഉപേക്ഷിച്ച്, തന്നെ എതിർ‌ത്ത പാറക്കൂട്ടങ്ങളിൽ തലതല്ലിയും കലങ്ങി മറിഞ്ഞും തൻ‌റ്റെ കാമുകനോടടുക്കുവാൻ ആർത്തിരമ്പി വന്നു. അവനോടടുത്ത അവൾ പൂർണമായും അവനിലലിഞ്ഞു. അവളുടെ സാന്നിധ്യം വെയിലേറ്റു കിടന്നിരുന്ന അവനെ അടിമുടി  നനച്ചു. ആ പ്രണയ പ്രവാഹത്തിൽ ഞാനും സഖിയും കൈകൾ കോർത്ത് കാലുകൾ നനച്ചു... മുത്തുകൾ പെറുക്കി...
10-10-2010
ഗുരുവായൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ