2016, മാർച്ച് 14, തിങ്കളാഴ്‌ച

കനി.


ടുത്തിരുന്നതിന് കല്ലെറിഞ്ഞപ്പോൾ മരങ്ങൾ ചേർന്നു നിന്ന് ഉമ്മവച്ചു.  
പുണർന്ന ശിഖരങ്ങളിൽ പച്ചിരുമ്പ് കോറി ചോര പൊടിച്ചപ്പോൾ ഇലകൾ പൊഴിച്ച് അവർ നഗ്നരായി.  ഒടുവിൽ വിശന്ന് വലഞ്ഞ് അവർ മരക്കുറ്റികൾ തേടി ഇറങ്ങി.
ഒരു കനിക്കു വേണ്ടി...


2016, മാർച്ച് 7, തിങ്കളാഴ്‌ച

എൻഡോസൾഫാൻ: ഒരു ഇരയുടെ പിറവി.

                   

                    ചുറ്റും ഇരുട്ടാണ്.  ചോരച്ചുവപ്പു നിറഞ്ഞ ഇരുട്ട്. മുകളിൽ ഒരു മാംസക്കട്ട നിർത്താതെ ചലിക്കുന്നുണ്ട്. എന്തൊക്കെയോ ചുറ്റി പിണഞ്ഞു കിടക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. പക്ഷെ കട്ടിയുള്ളതെന്തോ എന്നെ സംരക്ഷിക്കുന്നുണ്ട്. ആ കവചത്തിനുള്ളിൽ ഞാൻ ചുരുണ്ട് കിടന്നു.
                    ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു. പ്രവേശിക്കുവാൻ പോകുന്ന മനുഷ്യായുസ്സിനു വേണ്ടി... തന്നെ കാത്തിരിക്കുന്ന കളിപ്പാട്ടങ്ങൾക്കായി... അമ്മിഞ്ഞ പാലിനായി... താരാട്ടിനായി... അച്ചന്റെ തോളിലെ ചൂടിനായി...
                   ഒരു ഞരക്കത്തോടെ ഞാൻ പിറന്നു.
                   വേധന നിറഞ്ഞ അമ്മയുടെ നിലവിളിക്കു മുകളിലൂടെ ഒരു ഹെലിക്കോപ്റ്റർ പറന്നുപോയി. ഞാൻ എന്റെ കാലുകളിലേക്കു നോക്കി, വളഞ്ഞ് ശോഷിച്ച വികൃതമായ ഒരവയവം. പിന്നീട് കൈകളിലേക്ക് നോക്കി, അതിൽ വിരലുകളുണ്ടായിരുന്നില്ല. മെല്ലെ എന്റെ കണ്ണുകളെ ഇരുട്ട് കീഴ്പ്പെടുത്തുകയാണ്.  ഇപ്പോൾ എനിക്കൊന്നും കാണാൻ  കഴിയുന്നില്ല. 

തിര.


                                 സമുദ്ര മധ്യത്തിലെവിടേയോ ജനിച്ച അവൾ പവിഴപ്പുറ്റുകളുടേയും മുത്തുച്ചിപ്പികളുടേയും സമ്പന്നതയെ ഉപേക്ഷിച്ച്, തന്നെ എതിർ‌ത്ത പാറക്കൂട്ടങ്ങളിൽ തലതല്ലിയും കലങ്ങി മറിഞ്ഞും തൻ‌റ്റെ കാമുകനോടടുക്കുവാൻ ആർത്തിരമ്പി വന്നു. അവനോടടുത്ത അവൾ പൂർണമായും അവനിലലിഞ്ഞു. അവളുടെ സാന്നിധ്യം വെയിലേറ്റു കിടന്നിരുന്ന അവനെ അടിമുടി  നനച്ചു. ആ പ്രണയ പ്രവാഹത്തിൽ ഞാനും സഖിയും കൈകൾ കോർത്ത് കാലുകൾ നനച്ചു... മുത്തുകൾ പെറുക്കി...
10-10-2010
ഗുരുവായൂർ