ഈ ശിഖിരങ്ങളിൽ പൂത്ത
പൂവെത്ര, കായെത്ര,
തളിരിലകളെത്ര.
ചിറകുരുമിയ കിളികളെത്ര.
കിളികൂടെത്ര.പൂവെത്ര, കായെത്ര,
തളിരിലകളെത്ര.
ചിറകുരുമിയ കിളികളെത്ര.
കൂട്ടിലെ കിളികൊഞ്ചലെത്ര.
കാറ്റുദിക്കോർത്ത് പാഞ്ഞ
പറവയെത്ര.
കിളിയെത്താ കൂടെത്ര.
കുഞ്ഞുവേരിറക്കി
പ്രണയം കൊഞ്ചിയ
കാട്ടുവള്ളിയെത്ര.
കുത്തിനോവിക്കാത്ത കട്ടുറുമ്പെത്ര.
ഉടൽ തുരന്നുറങ്ങിയ
മരംകൊത്തികളെത്ര.വേരിൽ കിളിർത്ത കുടക്കൂണെത്ര.
ചിതൽ പുറ്റെത്ര.
കനി കട്ടോടിയ അണ്ണാനെത്ര
ബലിച്ചോറുണ്ട കാക്കയെത്ര.
തണലിൽ പടുത്ത
ഉണ്ണിപുരകളെത്ര.
കൊമ്പിലൂഞ്ഞാലിലാടിയ
ഉണ്ണികളെത്ര.
ഞാൻ കൊണ്ട മഴയെത്ര,
വെയിലെത്ര, മഞ്ഞെത്ര.
കല്ലേറെത്ര.
കിളിയെത്താക്കാലത്ത്
മഴയില്ലാക്കാലത്ത്
ഉണ്ണികളെത്താ കെട്ടകാലത്ത്.
ഈ മരക്കൊമ്പുമാത്രം
എന്തിനെത്രേ?
ഈ മരതണലും
എന്തിനെത്രേ?
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ