2016, മാർച്ച് 7, തിങ്കളാഴ്‌ച

എൻഡോസൾഫാൻ: ഒരു ഇരയുടെ പിറവി.

                   

                    ചുറ്റും ഇരുട്ടാണ്.  ചോരച്ചുവപ്പു നിറഞ്ഞ ഇരുട്ട്. മുകളിൽ ഒരു മാംസക്കട്ട നിർത്താതെ ചലിക്കുന്നുണ്ട്. എന്തൊക്കെയോ ചുറ്റി പിണഞ്ഞു കിടക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. പക്ഷെ കട്ടിയുള്ളതെന്തോ എന്നെ സംരക്ഷിക്കുന്നുണ്ട്. ആ കവചത്തിനുള്ളിൽ ഞാൻ ചുരുണ്ട് കിടന്നു.
                    ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു. പ്രവേശിക്കുവാൻ പോകുന്ന മനുഷ്യായുസ്സിനു വേണ്ടി... തന്നെ കാത്തിരിക്കുന്ന കളിപ്പാട്ടങ്ങൾക്കായി... അമ്മിഞ്ഞ പാലിനായി... താരാട്ടിനായി... അച്ചന്റെ തോളിലെ ചൂടിനായി...
                   ഒരു ഞരക്കത്തോടെ ഞാൻ പിറന്നു.
                   വേധന നിറഞ്ഞ അമ്മയുടെ നിലവിളിക്കു മുകളിലൂടെ ഒരു ഹെലിക്കോപ്റ്റർ പറന്നുപോയി. ഞാൻ എന്റെ കാലുകളിലേക്കു നോക്കി, വളഞ്ഞ് ശോഷിച്ച വികൃതമായ ഒരവയവം. പിന്നീട് കൈകളിലേക്ക് നോക്കി, അതിൽ വിരലുകളുണ്ടായിരുന്നില്ല. മെല്ലെ എന്റെ കണ്ണുകളെ ഇരുട്ട് കീഴ്പ്പെടുത്തുകയാണ്.  ഇപ്പോൾ എനിക്കൊന്നും കാണാൻ  കഴിയുന്നില്ല. 

2 അഭിപ്രായങ്ങൾ: