ഒരവധിക്കാലത്തിനപ്പുറം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങൾക്ക് പറയാനുണ്ട് അനാഥത്വത്തിന്റെ ഒരുപാട് കഥകൾ.
ചാറ്റൽ മഴയിൽ കോരിത്തരിച്ച ആദ്യ ലോങ്ങ്ബെല്ലിന് മുൻപേ അവർ അനാഥരാകുന്നു.
ഉണ്ണിപ്പുരകളിൽ കണ്ണെഴുതിച്ചും പൊട്ടു കുത്തിയും മണ്ണപ്പമൂട്ടിയ അമ്മയിനിയില്ല.
പകലന്തിയോളം ഉജാലക്കുപ്പി വണ്ടി തള്ളിയോടിച്ച് ക്ഷീണിച്ചെത്തുന്ന അച്ഛനുമില്ല ഇനി.
ഇടി വെട്ടി പെയ്ത മഴയിൽ, ഉടൽ നനഞ്ഞ് നിറം മങ്ങി വള്ളിപ്പടർപ്പുകൾക്കിടയിൽ വേരിറങ്ങുമ്പോഴും ആ പാവ കുഞ്ഞുങ്ങൾ ചിരിക്കുന്നുണ്ടാവും.
എന്നത്തേയും പോലെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ