2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഒരു ക്രിസ്മസ് ഓർമ...

                                  കുന്നംകുളത്തു നിന്ന് വീട്ടിലേക്ക് ഒരു 9മണി ബസ് യാത്ര.  പകൽവെയിൽ ആറി തണുപ്പിച്ച് ഡിസംബറിന്റെ കുളിരൻ കാറ്റ്. വഴിയോരകടകളെല്ലാം ക്രിസ്തുമസിന്റെ വരവറിയിച്ച് നിറഞ്ഞു കത്തുന്നു. ഫേയ്സ്ബുക്കിൽ ഇതുവരെ ക്രിസ്തുമസ് ആയിട്ടില്ല. അവിടെ ഫ്രീതിങ്കേഴ്സും റൈറ്റ്തിങ്കേഴ്സും മതപരിവർത്തന വിഷയത്തിൽ "ഭയങ്കര"മായ ചർച്ചയിലാണ്. ബസിന്റെ ഇരമ്പിപ്പാച്ചിലിനിടെ വലിയ ശബ്ദത്തിൽ നിരവധി കരോള് സംഘങ്ങള് വീടുകള് കയറി ഇറങ്ങുന്നത് കണ്ടു. ഒരു ഫ്ളാഷ് ബാക്കിന് കാൻവാസൊരുക്കിയ മനോഹര കാഴ്ച്ച. ചെറുപ്പം തൊട്ടേ ഉത്സവാഘോഷങ്ങളോട് വലിയ താത്പര്യമാണെങ്കിലും വീട്ടിലെക്കാര്യം നേരെ തിരിച്ചും. കൊമ്പും ചില്ലയും വെട്ടി പുൽക്കുടുണ്ടാക്കിയതും പ്രതിമകൾ‌ ഇല്ലാത്തതിനാൽ പഴയ ഗ്രീറ്റിങ് കാർഡിലെ ഉണ്ണിയേശുവിനേയും മറ്റും വെട്ടി ഉണ്ടാക്കിയതും പഴയ ക്രിക്കറ്റ് ക്ലബ്ബിന്റെ കരൊള് ഗ്രൂപ്പുണ്ടാക്കാൻ സാന്റക്കുള്ള നീളൻ ഡ്രസിനായി അമ്മയുടെ ചുവപ്പ് നൈറ്റി അടിച്ചുമാറ്റിയതുമെല്ലാം എണ്ണഛായ ചിത്രം പോലെ മനസിൽ ഓർത്തു. ബസ് പായുകയാണ്,കരോള് സംഘളും...തകരട്ടിന്നും ചെണ്ടയും കടന്ന് നെഞ്ചു പൊട്ടുന്ന നാസിക്ഡോളുകളാണിപ്പോൾ. പക്ഷെ പാട്ടുമാത്രം ആരും പാടുന്നില്ല.  ഓർമകളിലിപ്പോഴും "യഹൂദിയായിലേ ഒരു ഗ്രാമത്തിൽ"...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ